Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA

Kollam

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊല്ലം: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനച്ചിലഴികത്ത് വീട്ടിൽ അരുൺ(29), കൊല്ലം ആശ്രാമം വൈദ്യശാല നഗർ പനവിള വടക്കതിൽ വീട്ടിൽ കരുമാടി എന്ന രാഹുൽ(26) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം എസിപി ഷെരീഫിന്‍റെ മേൽനോട്ടത്തിലുള്ള കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് സംഘത്തിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെ ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷന്‍റെ പരിസരത്തു നിന്നും പിടിയിലാവുകയായിരുന്നു.

ദേഹ പരിശോധന നടത്തിയപ്പോൾ അരുൺ അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് കൊല്ലം ജില്ലാ അശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കു മരുന്നു കണ്ടെത്തിയത്. 3.62 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

Kerala

മലപ്പുറത്ത് ടൂറിസ്റ്റ് ഹോമിലെ മുറിയില്‍‌നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍‌നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരയ്‌ക്കൽ ഹസ്‌കർ (37) ആണ് പിടിയിലായത്.

ഇയാളിൽനിന്ന് 2.58 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌‌പി പി. പ്രമോദിന്‍റെ നിർദേശപ്രകാരമാണ് താനൂർ പോലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനയ്‌ക്ക് എത്തിയത്.

Kerala

ലഹരി വിൽപ്പന; മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.

Kerala

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ

 

 

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.

20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.

Latest News

Up